ഇന്നലെ വീട്ടിലേക്കു വിളിച്ചപ്പോള്‍ അനിയത്തിയായിരുന്നു ഫോണെടുത്തത്... അവളുടെ ശബ്ദത്തില്‍ പതിവില്‍ കവിഞ്ഞ സന്തോഷം .ആദ്യം എനിക്ക് കാര്യം പിടി കിട്ടിയില്ല... പിന്നീട് ഉമ്മച്ചിയാണ് പറഞ്ഞത് ...അവള്‍ക്കു പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ സന്തോഷവും, ആശ്വാസവും,ആണ് എന്ന് .ശരിയാണ്... മുൻപ് വിളിച്ചപ്പോഴൊക്കെ അവള്‍ വലിയ "ടെന്‍ഷനി"ല്‍ ആയിരുന്നു.. എന്ത് ചോദിച്ചാലും , ഒന്നിനും കൃത്യമായ മറുപടിയും,ഉത്തരവും,കിട്ടിയിരുന്നില്ല... .ഇന്ന് നേരെ തിരിച്ചായിരുന്നു... ഒരു പാട് കാര്യങ്ങള്‍ സംസാരിച്ചു അവള്‍... പരീക്ഷാ കാലത്തിന്റെ പിരിമുറുക്കത്തില്‍ നിന്ന് അവധിക്കാലത്തിന്റെ സ്വതന്ത്രത്തിലെക്കെത്തിയ ആശ്വാസം അവളുടെ ശബ്ദത്തില്‍ നന്നായുണ്ട്.
അവളുടെ സംസാരം മനസ്സിനെ പഴയ ഓര്‍മ്മകളിലേക്ക് വീണ്ടും ഒരിക്കൽ കൂടി കൂട്ടി കൊണ്ട് പോയി . ഓര്‍മ്മയിലെ മധുര മനോഹരമായ ആ മധ്യ വേനൽ അവധിക്കാലത്തേക്ക്. വിരഹത്തിന്റെ മാർച്ച് മാസത്തില്‍ നിന്നും, ഏപ്രില്‍ മാസത്തിന്റെ ഉല്ലാസകാലം ,വീണ്ടും, ഓര്‍മകളില്‍, തങ്ങി നില്‍ക്കാന്‍ തുടങ്ങി. എത്ര സുന്ദരമായിരുന്നു ആ..കാലം... രാവിലെ നേരത്തെ എഴുനെല്ക്കണ്ട, സ്കൂളില്‍,പോകണ്ട, ഹോം-വര്‍ക്കിന്റെ പിരി-മുരുക്കം ഇല്ല.. ആഘോഷങ്ങളുടെയും,ഉത്സവങ്ങളുടെയും,കാലം.
അവളുടെ സംസാരം മനസ്സിനെ പഴയ ഓര്‍മ്മകളിലേക്ക് വീണ്ടും ഒരിക്കൽ കൂടി കൂട്ടി കൊണ്ട് പോയി . ഓര്‍മ്മയിലെ മധുര മനോഹരമായ ആ മധ്യ വേനൽ അവധിക്കാലത്തേക്ക്. വിരഹത്തിന്റെ മാർച്ച് മാസത്തില്‍ നിന്നും, ഏപ്രില്‍ മാസത്തിന്റെ ഉല്ലാസകാലം ,വീണ്ടും, ഓര്‍മകളില്‍, തങ്ങി നില്‍ക്കാന്‍ തുടങ്ങി. എത്ര സുന്ദരമായിരുന്നു ആ..കാലം... രാവിലെ നേരത്തെ എഴുനെല്ക്കണ്ട, സ്കൂളില്‍,പോകണ്ട, ഹോം-വര്‍ക്കിന്റെ പിരി-മുരുക്കം ഇല്ല.. ആഘോഷങ്ങളുടെയും,ഉത്സവങ്ങളുടെയും,കാലം.
ജീവിതത്തില്‍ അനിവാര്യമായും, പഠിക്കേണ്ട പലകാര്യങ്ങളും, പടിച്ചെടുത്തത്, ഈ അവധി-ക്കാലങ്ങളില്‍ ആയിരുന്നു... നീന്തല്‍, സൈക്കിള്‍ ചവിട്ടല്‍, ബൈക്ക് ഓടിക്കുന്നത്, അങ്ങിനെ ജീവിതത്തിലെ പ്രായോഗിക പരീക്ഷകള്‍ അധികവും, ഞാന്‍ പാസ്സായതും, ഈ ഉന്മാദത്തിന്റെ അവധിക്കാലങ്ങളില്‍ ആണ്.
അമ്പല ക്കുളത്തില്‍ ഉമ്മയെ കാണാതെ ,മുണ്ടിന്റെ മടിക്കുത്തില്‍,പരുക്കൻ മുണ്ട് ഒളിപ്പിച്ച് പോയ പോലെ ഒരു സാഹസം,ഞാന്‍ ചെയ്തത് കൊണ്ടാണ് ഇന്ന് നീന്തൽ എന്ന അഗ്നി -പരീക്ഷ എനിക്ക് പാസ്സാകാൻ കഴിഞ്ഞത്.. .അത്പോലെ ,കൊയ്സ്സന്‍ ഹാജിയുടെ വലിയ കവുങ്ങിന്‍ തോട്ടത്തില്‍ നിന്നും, അപ്പപ്പോള്‍ വീണു കിട്ടിയിരുന്ന അടക്കകള്‍ സ്വരൂപിച്ചു മുസ്ലിയാരങ്ങാടിയിലെ മുഹമ്മദാലി കാക്കാന്റെ അടുത്തു പോയി സൈക്കിള്‍ വാടയ്ക്ക് എടുത്തു, അരിമ്പ്ര റോട്ടിൽ ഓടിപ്പി ച്ച് പഠിച്ചത് കൊണ്ട് സൈക്കിള്‍ ചവിട്ടലും, ഞാന്‍ പഠിച്ചെടുത്തു.. ജീവിതത്തിലെ ഈ.. പ്രായോഗിക പരീക്ഷകള്‍ ഞാന്‍ ജയിക്കാന്‍ ഉമ്മയുടെ അടുത്തു നിന്നും, ധാരാളം, വഴക്കും, കേട്ടിട്ടുണ്ട്... എത്ര വഴക്ക് പറഞ്ഞാലും, ,ഞാന്‍ നീന്തല്‍ പഠിച്ചു എന്ന് അറിഞ്ഞപ്പോഴും, ,സൈക്കിള്‍ ചവിട്ടി ഉമ്മയുടെ അടുത്തു എത്തിയപ്പോഴും, ഉമ്മയുടെ മുഖത്തു കണ്ട സന്തോഷം, ആ വഴക്കിന്റെ എല്ലാ പരിഭവങ്ങളെയും, തീര്‍ക്കുന്ന്തായിരുന്നു.
മേട മാസത്തിന്റെ വരവ് അറിയിച്ചു, വിഷുപക്ഷി, കുക്കൂ..കുക്കൂ.. പാടുന്നതും, കൊണ്ടോട്ടി നേര്‍ച്ചയുടെപെരുമ്പറ മുഴക്കി, വല്ല്യ തോക്ക് പൊട്ടുന്നതും, ഒക്കെ ആയ ഈ വേനല്‍ അവധിക്കാലങ്ങളില്‍ ആണ്, പ്ലാവും, മാവും,കശുമാവും, ഒക്കെ നിറഞ്ഞു പൂത്ത് നിന്നിരുന്നത്.. ഉമ്മയുടെ വീട്ടില്‍ പോയാലുള്ള അവധി കാലങ്ങളിൽ ,മാവിന്റെ ചുവട്ടില്‍ നിന്നും,മാറാന്‍ സമയം,ഇല്ലായിരുന്നു...താഴെ തൊടിയിലെ നാടന്‍ മാവിന്‍ ചുവട്ടില്‍ കുത്തിപ്പുര കെട്ടി കളിച്ചിരുന്നതിനാൽ കൊണ്ട് മൂവാണ്ടൻ മാവിൽ നിന്നും വീഴുന്ന ഒരു മാമ്പഴവും",മിസ്സ്' ആവുമായിരുന്നില്ല.. കൂട്ടിനു കളിക്കൂട്ടുകാരായി, മാളു, ബാവ, കുഞ്ഞിപ്പ, പൂവി, ബേബി ,കുഞ്ഞ, ചെറി , തുടങ്ങീ എല്ലാവരും.... പകല്‍ മുഴുവന്‍ അതിനു ചുവട്ടില്‍ ആയി നേരം ഇരുട്ടുമ്പോള്‍ മാളു ഇതെന്താ..ഇപ്പോഴും,രാത്രിയാവുന്നത് എന്ന് പരിഭവിക്കുന്നത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്...
എത്ര എത്ര കളികള്‍ ആയിരുന്നു പണ്ടൊക്കെ കളിച്ചിരുന്നത്...ഒളിച്ചുകളി,പറയും,കുട്ടിയും, തൊട്ടീരു കളി,കാത്തോവര്‍,കള്ളനും,പോലീസും-കളി,..ഒരു പാട് കളികള്‍,ഓര്‍മ്മയില്‍ നിന്ന് തന്നെ മാഞ്ഞു പോയിരിക്കുന്നു..ഇന്ന് നമ്മുടെ പുതു തലമുറയ്ക്ക് അത്തരം കളികൾ ഒന്നും,അറിയില്ല..പ്രായോഗികമായി ജീവിതത്തില്‍ പഠിക്കേണ്ട പല കാര്യങ്ങളും,അവര്‍ക്ക് അന്യം ആയിരിക്കുന്നു...മാമ്പഴത്തെ കുറിച്ചോ..മാമ്പഴ കാലത്തെ കുറിച്ചോ..,കേട്ടറിവ് മാത്രമാണ് അവർക്ക് ഉള്ളത്..
ഐ ടി പാര്‍ക്കുകളില്‍ കുടുങ്ങിപ്പോയ യവ്വനങ്ങളും ഫ്ലാറ്റുകളിലെ ഏകാന്തതയുടെ പെരുമ്പാതകളില്‍ ഒറ്റപ്പെടുന്ന ബാല്യകൌമാരങ്ങളും അറിഞ്ഞിരിക്കാനിടയില്ല,വെയില്‍ വറ്റിയ സായാഹ്നങ്ങളില്‍ കിളിപ്പാതി മാമ്പഴത്തിനു വേണ്ടിയുള്ള കലപിലയും നാട്ടുമാവിന്‍ ചോട്ടിലെ ചുനമണവും പ്രകൃതിയുടെ നിശ്വാസവും മനസ്സിന്റെ പിന്‍യാത്രയില്‍ ഇനിയൊരിക്കലും തിരികെയെത്താത്ത ആ മാമ്പഴക്കാലവും.....
നമ്മുടെ പുതു തലമുക്ക് അതെല്ലാം തിരിച്ചു കൊടുക്കാന്‍ നമുക്ക് കഴിയേണ്ടിയിരിക്കുന്നു . നഷ്ട നൊമ്പരങ്ങളുടെ ആ..കാലത്തിന്റെ ഓര്‍മ്മകള്‍ പങ്കു വെക്കാനെങ്കിലും,നമുക്ക് കഴിയുന്നില്ലങ്കില്‍, നമ്മുടെ കുട്ടികള്‍,വെറും,ചോക്ലേറ്റു കുട്ടികള്‍ മാത്രം ആയി തീരും,തീര്‍ച്ച...
(ചിത്രങ്ങൾക്ക് കടപ്പാട് :ഗൂഗിളിനോടും,....പിന്നെ സബീന-എം-സാലിയുടെ ഒരു ഫേസ് ബുക്ക് പോസ്റ്റിനോടും....)