Sunday, April 22, 2012

ഓര്‍മ്മകളിലെ വേനലവധിക്കാലം...



ഇന്നലെ വീട്ടിലേക്കു വിളിച്ചപ്പോള്‍ അനിയത്തിയായിരുന്നു ഫോണെടുത്തത്... അവളുടെ ശബ്ദത്തില്‍ പതിവില്‍  കവിഞ്ഞ  സന്തോഷം  .ആദ്യം എനിക്ക്  കാര്യം പിടി  കിട്ടിയില്ല... പിന്നീട് ഉമ്മച്ചിയാണ്  പറഞ്ഞത്   ...അവള്‍ക്കു  പത്താം  ക്ലാസ് പരീക്ഷ കഴിഞ്ഞ  സന്തോഷവും, ആശ്വാസവും,ആണ്  എന്ന്  .ശരിയാണ്...  മുൻപ്  വിളിച്ചപ്പോഴൊക്കെ   അവള്‍ വലിയ "ടെന്‍ഷനി"ല്‍ ആയിരുന്നു.. എന്ത്  ചോദിച്ചാലും , ഒന്നിനും  കൃത്യമായ മറുപടിയും,ഉത്തരവും,കിട്ടിയിരുന്നില്ല... .ഇന്ന്  നേരെ  തിരിച്ചായിരുന്നു... ഒരു പാട് കാര്യങ്ങള്‍ സംസാരിച്ചു അവള്‍... പരീക്ഷാ കാലത്തിന്റെ പിരിമുറുക്കത്തില്‍ നിന്ന് അവധിക്കാലത്തിന്റെ സ്വതന്ത്രത്തിലെക്കെത്തിയ  ആശ്വാസം അവളുടെ ശബ്ദത്തില്‍ നന്നായുണ്ട്‌.
 അവളുടെ സംസാരം മനസ്സിനെ പഴയ  ഓര്‍മ്മകളിലേക്ക്  വീണ്ടും  ഒരിക്കൽ  കൂടി കൂട്ടി   കൊണ്ട് പോയി . ഓര്‍മ്മയിലെ മധുര മനോഹരമായ ആ  മധ്യ  വേനൽ അവധിക്കാലത്തേക്ക്. വിരഹത്തിന്റെ  മാർച്ച്   മാസത്തില്‍ നിന്നും, ഏപ്രില്‍ മാസത്തിന്റെ  ഉല്ലാസകാലം ,വീണ്ടും, ഓര്‍മകളില്‍, തങ്ങി നില്‍ക്കാന്‍ തുടങ്ങി. എത്ര സുന്ദരമായിരുന്നു  ആ..കാലം... രാവിലെ  നേരത്തെ എഴുനെല്ക്കണ്ട, സ്കൂളില്‍,പോകണ്ട, ഹോം-വര്‍ക്കിന്റെ പിരി-മുരുക്കം ഇല്ല.. ആഘോഷങ്ങളുടെയും,ഉത്സവങ്ങളുടെയും,കാലം. 
ജീവിതത്തില്‍ അനിവാര്യമായും, പഠിക്കേണ്ട പലകാര്യങ്ങളും,  പടിച്ചെടുത്തത്, ഈ  അവധി-ക്കാലങ്ങളില്‍  ആയിരുന്നു...  നീന്തല്‍, സൈക്കിള്‍ ചവിട്ടല്‍, ബൈക്ക്  ഓടിക്കുന്നത്,  അങ്ങിനെ ജീവിതത്തിലെ പ്രായോഗിക    പരീക്ഷകള്‍ അധികവും, ഞാന്‍ പാസ്സായതും,  ഈ  ഉന്മാദത്തിന്റെ   അവധിക്കാലങ്ങളില്‍ ആണ്.

അമ്പല ക്കുളത്തില്‍ ഉമ്മയെ കാണാതെ  ,മുണ്ടിന്റെ മടിക്കുത്തില്‍,പരുക്കൻ മുണ്ട് ഒളിപ്പിച്ച് പോയ   പോലെ   ഒരു സാഹസം,ഞാന്‍ ചെയ്തത്  കൊണ്ടാണ്  ഇന്ന്  നീന്തൽ   എന്ന  അഗ്നി -പരീക്ഷ എനിക്ക് പാസ്സാകാൻ   കഴിഞ്ഞത്.. .അത്പോലെ ,കൊയ്സ്സന്‍ ഹാജിയുടെ വലിയ കവുങ്ങിന്‍ തോട്ടത്തില്‍ നിന്നും, അപ്പപ്പോള്‍ വീണു കിട്ടിയിരുന്ന   അടക്കകള്‍ സ്വരൂപിച്ചു മുസ്ലിയാരങ്ങാടിയിലെ   മുഹമ്മദാലി  കാക്കാന്റെ അടുത്തു പോയി സൈക്കിള്‍ വാടയ്ക്ക് എടുത്തു,  അരിമ്പ്ര  റോട്ടിൽ  ഓടിപ്പി ച്ച് പഠിച്ചത്  കൊണ്ട് സൈക്കിള്‍ ചവിട്ടലും, ഞാന്‍ പഠിച്ചെടുത്തു..  ജീവിതത്തിലെ ഈ.. പ്രായോഗിക  പരീക്ഷകള്‍ ഞാന്‍ ജയിക്കാന്‍ ഉമ്മയുടെ അടുത്തു നിന്നും, ധാരാളം, വഴക്കും, കേട്ടിട്ടുണ്ട്... എത്ര വഴക്ക്  പറഞ്ഞാലും, ,ഞാന്‍ നീന്തല്‍ പഠിച്ചു എന്ന്  അറിഞ്ഞപ്പോഴും, ,സൈക്കിള്‍ ചവിട്ടി ഉമ്മയുടെ അടുത്തു എത്തിയപ്പോഴും, ഉമ്മയുടെ മുഖത്തു കണ്ട സന്തോഷം, ആ  വഴക്കിന്റെ   എല്ലാ പരിഭവങ്ങളെയും, തീര്‍ക്കുന്ന്തായിരുന്നു.
മേട മാസത്തിന്റെ  വരവ്   അറിയിച്ചു, വിഷുപക്ഷി, കുക്കൂ..കുക്കൂ.. പാടുന്നതും, കൊണ്ടോട്ടി നേര്‍ച്ചയുടെപെരുമ്പറ മുഴക്കി, വല്ല്യ  തോക്ക്   പൊട്ടുന്നതും, ഒക്കെ ആയ  ഈ വേനല്‍ അവധിക്കാലങ്ങളില്‍ ആണ്, പ്ലാവും, മാവും,കശുമാവും, ഒക്കെ നിറഞ്ഞു പൂത്ത് നിന്നിരുന്നത്.. ഉമ്മയുടെ വീട്ടില്‍  പോയാലുള്ള  അവധി കാലങ്ങളിൽ ,മാവിന്റെ ചുവട്ടില്‍ നിന്നും,മാറാന്‍ സമയം,ഇല്ലായിരുന്നു...താഴെ തൊടിയിലെ നാടന്‍ മാവിന്‍ ചുവട്ടില്‍ കുത്തിപ്പുര  കെട്ടി  കളിച്ചിരുന്നതിനാൽ   കൊണ്ട് മൂവാണ്ടൻ  മാവിൽ നിന്നും വീഴുന്ന  ഒരു മാമ്പഴവും",മിസ്സ്‌' ആവുമായിരുന്നില്ല.. കൂട്ടിനു കളിക്കൂട്ടുകാരായി, മാളു, ബാവ, കുഞ്ഞിപ്പ, പൂവി, ബേബി ,കുഞ്ഞ, ചെറി ,  തുടങ്ങീ എല്ലാവരും....  പകല്‍ മുഴുവന്‍ അതിനു ചുവട്ടില്‍ ആയി നേരം ഇരുട്ടുമ്പോള്‍ മാളു ഇതെന്താ..ഇപ്പോഴും,രാത്രിയാവുന്നത് എന്ന്   പരിഭവിക്കുന്നത്  ഇപ്പോഴും  ഓര്‍മ്മയിലുണ്ട്...

എത്ര എത്ര കളികള്‍ ആയിരുന്നു പണ്ടൊക്കെ കളിച്ചിരുന്നത്...ഒളിച്ചുകളി,പറയും,കുട്ടിയും, തൊട്ടീരു കളി,കാത്തോവര്‍,കള്ളനും,പോലീസും-കളി,..ഒരു പാട് കളികള്‍,ഓര്‍മ്മയില്‍ നിന്ന് തന്നെ മാഞ്ഞു പോയിരിക്കുന്നു..ഇന്ന്  നമ്മുടെ  പുതു തലമുറയ്ക്ക് അത്തരം  കളികൾ  ഒന്നും,അറിയില്ല..പ്രായോഗികമായി ജീവിതത്തില്‍ പഠിക്കേണ്ട പല കാര്യങ്ങളും,അവര്‍ക്ക് അന്യം ആയിരിക്കുന്നു...മാമ്പഴത്തെ കുറിച്ചോ..മാമ്പഴ കാലത്തെ കുറിച്ചോ..,കേട്ടറിവ് മാത്രമാണ്  അവർക്ക്  ഉള്ളത്..



 ഐ ടി പാര്‍ക്കുകളില്‍ കുടുങ്ങിപ്പോയ യവ്വനങ്ങളും ഫ്ലാറ്റുകളിലെ ഏകാന്തതയുടെ പെരുമ്പാതകളില്‍ ഒറ്റപ്പെടുന്ന ബാല്യകൌമാരങ്ങളും അറിഞ്ഞിരിക്കാനിടയില്ല,വെയില്‍ വറ്റിയ സായാഹ്നങ്ങളില്‍ കിളിപ്പാതി മാമ്പഴത്തിനു വേണ്ടിയുള്ള കലപിലയും നാട്ടുമാവിന്‍ ചോട്ടിലെ ചുനമണവും പ്രകൃതിയുടെ നിശ്വാസവും മനസ്സിന്റെ പിന്‍യാത്രയില്‍ ഇനിയൊരിക്കലും തിരികെയെത്താത്ത ആ മാമ്പഴക്കാലവും.....


നമ്മുടെ പുതു തലമുക്ക് അതെല്ലാം   തിരിച്ചു കൊടുക്കാന്‍ നമുക്ക് കഴിയേണ്ടിയിരിക്കുന്നു . നഷ്ട  നൊമ്പരങ്ങളുടെ   ആ..കാലത്തിന്റെ ഓര്‍മ്മകള്‍ പങ്കു വെക്കാനെങ്കിലും,നമുക്ക് കഴിയുന്നില്ലങ്കില്‍, നമ്മുടെ കുട്ടികള്‍,വെറും,ചോക്ലേറ്റു കുട്ടികള്‍ മാത്രം ആയി തീരും,തീര്‍ച്ച...

(ചിത്രങ്ങൾക്ക്  കടപ്പാട് :ഗൂഗിളിനോടും,....പിന്നെ സബീന-എം-സാലിയുടെ ഒരു ഫേസ് ബുക്ക്‌  പോസ്റ്റിനോടും....)

Friday, March 16, 2012

ഭൂമിയില്‍ നരകജീവിതം തീര്‍ക്കുന്നവര്‍.

റൂം മേറ്റ് ആയ സഫീര്‍ വഴിയാണ് റാമിയെ ആദ്യമായി പരിചയപ്പെടുന്നത്.സഫീര്‍ പാര്‍ട്ട് ടൈം ആയി ജോലി ചെയ്യുന്ന  "കാരിഫൌര്‍""""ല്‍പുതിയ സെയില്‍സ് മാന്‍ ആയി എത്തിയതാണ് റാമി-അല്‍-ഹോസിമി-എന്ന സിറിയയില്‍ നിന്നുള്ള ചെറുപ്പക്കാരന്‍. ....;.കണ്ടാല്‍ പഴയ ഹിന്ദി സിനിമാ നായകന്മാരെ ഓര്‍മ്മിപ്പിക്കുന്ന രൂപം.ഹൃദ്ദ്യമായ പുഞ്ചിരി.ആകര്‍ഷകമായ പെരുമാറ്റം.വശ്യമാര്‍ന്ന കണ്ണുകള്‍.പക്ഷെ ആ കണ്ണുകളില്‍ ഒരു വിഷാദ ഗാനത്തിന്റെ ഭാവം കാണാം.പരിജയപ്പെടല്‍ യാദ്രിശ്ചികമായിരുന്നങ്കിലും റാമിയും,അവന്റെ ഇപ്പോഴത്തെ അവസ്ഥയും,മനസ്സിനെ വല്ലാതെ അസ്വസ്ഥ പ്പെടുത്തി.
  പരിജയപ്പെടലിനിടയില്‍ ഇന്ത്യയെ കുറിച്ചും,ഇന്ത്യക്കാരെ കുറിച്ചും എല്ലാം അവന്‍ ഉത്സാഹ പൂര്‍വ്വം സംസാരിക്കുന്നുണ്ടായിരുന്നു.ഇന്ത്യയും ഹിന്ദി സിനിമകളും എല്ലാം നന്നായിട്ടറിയാം രാമിക്ക്....ഇന്ത്യന്‍ ചരിത്രത്തെയും,വര്‍ത്തമാനത്തെ കുറിച്ചും,എല്ലാം നല്ല അവഗാഹം ഉണ്ട് അവന്‌.അവന്റെ സ്വപ്ന രാജ്യം ആണത്രേ ഇന്ത്യ.ഗാന്ധിജിയുടെ മഹത്ത്വം,ഷാരൂഖ്-ഖാന്റെ അഭിനയം,താജ് മഹലിന്റെ സൌന്ദര്യം,ഇങ്ങിനെ വിവിധ വിഷയങ്ങളെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു.തിരിച്ചു റാമി യോട് ഞാനും ചോദിച്ചു വിശേഷങ്ങള്‍. .;സിറിയയിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച്..വീട്ടുകാരെ കുറിച്ച്,,എല്ലാം...വീട്ടുകാരെ കുറിച്ചു ഞാന്‍ ചോദിച്ചപ്പോഴെക്കും റാമിയുടെ കണ്ണുകളില്‍ ആ വിഷാദ ഭാവം തിരിച്ചെത്തി.തീര്‍ത്തും,നിര്‍വികാരതയോടെ അവന്‍ അവന്റെ കഥ പറഞ്ഞു തുടങ്ങി.
സിറിയയിലെ തുര്‍ക്കി അതിര്‍ത്തിയില്‍ ഗോലാന്‍ കുന്നുകളുടെ താഴ്വരയില്‍,-അല്‍-ഹിംസ്-നഗരത്തിന്റെ ഉല്‍-നാടന്‍ പ്രവിശ്യയായ ഇഖ്ധാദ്-എന്ന ഗ്രാമത്തിലെ ഒരു സുന്നി കുടുംബത്തില്‍ ആയിരുന്നു റാമിയുടെ ജനനം.ഉപ്പ പണ്ട് മുതലേ ബിസിനസ്സുകാരന്‍.അത് കൊണ്ട് തന്നെ പഠിത്തത്തില്‍ മിടുക്കനായിട്ടും,ഉപ്പയുടെ വഴിയെ സഞ്ചരിക്കാന്‍ ആയിരുന്നു റാമിയുടെ നിയോഗം.ഉപരി പഠനത്തിനു വിദേശങ്ങളില്‍ പോയി പഠിക്കാന്‍ സിറിയയിലെ ഷിയാ--സുന്നി..ആഭ്യന്തര കലഹങ്ങള്‍ റാമിയെ അനുവദിച്ചില്ല.അതിനാല്‍ ഉപ്പയുടെ ചുവടു പിടിച്ചു അവനും,ഹിംസ്-നഗരത്തിലെ ബാബു-അമ്ര്-തെരുവില്‍ സ്വന്തമായി ഒരു മൊബൈല്‍ -ബിസിനെസ്സ് തുടങ്ങി.കുഴപ്പമില്ലാത്ത രൂപത്തില്‍ പെങ്ങളുടെ കല്യാണം നടത്താനും,അകന്ന ബന്ധത്തിലെ നൂറ എന്ന പെണ്‍കുട്ടിയുമായി തന്റെ വിവാഹ നിശ്ചയം നടത്താനും,റാമിക്കായി.റാമിയെ സംബന്ധിച്ചിടത്തോളം അത് സന്തോഷത്തിന്റെയും,സമാധാനത്തിന്റെയും, നാളുകള്‍ ആയിരുന്നുവേത്രേ...പക്ഷെ സമാധാനത്തിന്റെ ആകാശങ്ങള്‍ക്കു മേല്‍ ദു;ഖത്തിന്റെയും,സങ്കടത്തിന്റെയും,കാര്‍മേഘങ്ങള്‍ മൂട് പടം കെട്ടിയത് പെട്ടന്നായിരുന്നു.സിറിയയിലെ രാഷ്ട്രീയ മാറ്റങ്ങള്‍ റാമിയുടെ സ്വപ്നങ്ങളെയും,തകത്ത് കളഞ്ഞു.
മുല്ലപ്പൂ..വിപ്ലവത്തിന്റെ ചുവടു പിടിച്ചു സിറിയയിലും,രാഷ്ട്രീയ സങ്കര്‍ഷങ്ങള്‍ ശക്തമായി.ഏകാധിപതിയായ ഭരണാധികാരി ഭാഷര്‍-അല്‍-അസദിനെതിരെ-ഭരണ വിരുദ്ധ വികാരം അലയടിച്ചുയര്‍ന്നു.റാമിയുടെ നഗരമായ സുന്നികള്‍ക്ക് ഭൂരിപക്ഷമുള്ള ഹിംസ്-നഗരത്തിലായിരുന്നു പ്രതിഷേധം ഏറ്റവും ശക്തമായി ഉയര്‍ന്നത്.പ്രതിഷേധങ്ങള്‍ ആക്രമണ ത്തിലേക്ക് വഴിമാറിയതോടെ ഹിംസ് നഗരം യുദ്ധക്കളമായി മാറി.ബാശറിനെ അനുകൂലിക്കുന്ന ബാശറിന്റെ കൂലി പട്ടാളം ഹിംസ് നഗരത്തെ ചുട്ടു ചാമ്പലാക്കി.റാമിക്കും എല്ലാം നഷ്ട്ടമായി.അവന്റെ വീട്,ബിസിനെസ്സ്,സമ്പാദ്യം,എല്ലാം...അതോടെ റാമിയുടെ കുടുംബം,അഭയാര്‍ത്തികളായി."ദാമാസ്കസ്സിലേക്ക്..പാലായനം ചെയ്തു.
ദാമാസ്കസ്സിലെ അഭയാര്‍ത്തി കാമ്പില്‍ നിന്നാണ് റാമി ഒരു പ്രവാസി-യായി സൌദിയില്‍ എത്തുന്നത്..റാമി ഫേസ്-ബൂക്കിലൂടെ കുറെ ചിത്രങ്ങളും കാണിച്ചു തന്നു.അവന്റെ നഷ്ട്ടങ്ങള്‍ എത്ര വലുതാണെന്ന് ആ ചിത്രങ്ങള്‍ കാണിച്ചു തരുന്നുണ്ട്.ഇന്നും ഹിമ്സിലെ പോരാട്ടങ്ങള്‍ നിലച്ചിട്ടില്ല.പതിനൊന്നുമാസമായി തുടരുന്ന പ്രക്ഷോപത്തില്‍  പതിനായിരകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടുകഴിഞ്ഞത്രേ..കുറെ സഹോദരങ്ങള്‍,കൂട്ടുകാര്‍,പഠിച്ച സ്കൂളുകള്‍,ജോലി സ്ഥലങ്ങള്‍,സ്ഥാപനങ്ങള്‍,ആരാദനാലയങ്ങള്‍,എലാം നഷ്ടപ്പെട്ടു കൊണ്ടേയിരിക്കുന്നു..,ആയിര കണക്കിന് സ്ത്രീകള്‍ വിധവകള്‍ ആയി കൊണ്ടിരിക്കുന്നു..,പതിനായിര കണക്കിന് കുട്ടികള്‍ അനാധരാവുന്നു..,ആക്രമണത്തില്‍ പരിക്കേറ്റ പിഞ്ചു കുട്ടികളുടെ ദയനീയത.,പട്ടാളക്കാരുടെ കടന്നാക്രമണത്തില്‍ സ്ത്രീകള്‍ക്ക് നഷ്ട്ടപ്പെടുന്ന മാനത്തിന്റെ,വില,എല്ലാം റാമിയുടെ ചിത്രങ്ങളില്‍ ഉണ്ടായിരുന്നു...ഭൂമിക്കടിയില്‍ കുഴിച്ചിട്ട മൈനുകള്‍ പൊട്ടി തെറിച്ച്‌ ദിനം പ്രതി നൂറു കണക്കിന് കുട്ടികള്‍ ആണെത്രെ മരിച്ചു കൊണ്ടിരിക്കുന്നത്.മുന്‍പൊക്കെ   കുടുംബവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നു റാമി ക്ക്..എന്നാല്‍  ഭരണ കൂടത്തിന്റെ ഉപരോധം കാരണം ഇന്ന് അതിനും കഴിയുന്നില്ലത്രെ..ആ നിസ്സഹായതയാണ് ഇന്ന് റാമിയെ വല്ലാതെ അസ്വസ്ത്തപ്പെടുത്തുന്നത്.വീടും,നാടും നഷ്ട്ടപ്പെട്ട അവന്റെ കുടുംബം ദമാസ്കസ്സിലെ ഏതോ അഭയാര്‍ത്തി ക്യാമ്പില്‍ നരക ജീവിതം തീര്‍ക്കുകയാണ്.അവരെ തേടി എല്ലാം ഉപേക്ഷിച്ചു തിരിച്ചു പോകാനും,ഇപ്പോള്‍ കഴിയുന്നില്ല..ആക്രമണങ്ങള്‍ ഒന്ന് നിലച്ചു കിട്ടിയാല്‍ തിരിച്ചു പോകണം എന്നാണ് റാമി പറയുന്നത്..അതിനായി അവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്.


സിറിയയിലെ രാഷ്ട്രീയ പോരാട്ടങ്ങള്‍ അവസാനിക്കണമെങ്കില്‍,ഏകാധിപതിയായ ബാഷര്‍ ഭരണത്തില്‍ നിന്നും മാറണം എന്നാണു റാമി പറയുന്നത്.ഭൂരിപക്ഷം വരുന്ന സുന്നീ..ജനതയുടെ അസംത്രിപ്തിക്ക് മുകളിലാണ് ഭാഷരിന്റെ ഷിയാ..പ്രീണന ഭരണം.സുന്നികള്‍ കടുത്ത അനീതിയാനെത്രേ..സിറിയയില്‍ അനുഭവിച്ച്‌ തീര്‍ക്കുന്നത്.എന്തിലും,ഇതിലും,സുന്നികള്‍ കടുത്ത വിവേചനം  അനുഭവിച്ച്‌ പോരുന്നു..ജോലിയിലും,ഭരണകൂട ആനുകൂല്യങ്ങളിലും,വിദ്യാഭ്യാസ അവസരങ്ങളിലും,എല്ലാം..ആ അനീതിയാണ് ഭാഷരിനെതിരായ പോരാട്ടമായി മാറിയത്.ഈ പോരാട്ടത്തിനു അന്തിമ ഫലം കാണും എന്ന് തന്നെയാണ് അവന്റെ പ്രത്യാശ.പക്ഷെ സിറിയയില്‍ പാശ്ചാത്യ ശക്തികളുടെ ഇട പെടല്‍ മറ്റൊരു അധിനിവേശത്തിന്റെ പശ്ചിമേഷ്യന്‍ അദ്ധ്യായം തീര്‍ക്കുമോ എന്നും റാമി ഭയപ്പെടുന്നുണ്ട്.
തന്റെ കഥ പറഞ്ഞവസാനിപ്പിച്ച് റാമി ഇത് കൂടി പറഞ്ഞു.".നിങ്ങള്‍ ഇന്ത്യക്കാര്‍ എത്ര ഭാഗ്യവാന്മാര്‍ ആണ്.ബാശരിനെയും,ഗദ്ധാഫിയെയും,ഹോസ്നിയെയും,സാലെയെയും,പോലുള്ള എകാധിപതികളെ സഹിക്കേണ്ടല്ലോ..സ്വന്തം രാജ്യത്ത് സമാധാന പൂര്‍ണമായ ഒരു ജീവിതം നിങ്ങള്ക്ക് കിട്ടുന്നുണ്ടല്ലോ...ഞങ്ങള്‍ക്കും,വരുമായിരിക്കും ഒരു നല്ല കാലം..,സ്വന്തം രാജ്യത്ത് അഭയാര്‍ഥികള്‍ ആവാതെ അഭിമാനത്തോടെ ജീവിക്കാന്‍ കഴിയുന്ന ഒരു സുന്ദര കാലം,,"
സത്യത്തില്‍ നമുക്ക് നമ്മുടെ നാട്ടില്‍ കിട്ടുന്ന സ്വാതന്ത്രത്തിന്റെ വില റാമിയെ പോലെ ഉള്ളവരിലൂടെയാണ്  നാം അറിയുന്നത്.ഇടയ്ക്കു ഒരു ഗാന്ധിയന്‍ വധവും,ബാബരി ദ്വംസനവും,ഗുജറാത്ത് കലാപവും മറക്കുന്നില്ലന്കിലും,ശക്തമായ ജനാതിപത്ത്യ സംവിധാനം നില നില്‍ക്കുന്ന ഇന്ത്യക്കാരന്‍ ആയതിലെ അഭിമാനം വാനോളം ഉയര്‍ന്ന അസുലഭ മുഹൂര്‍ത്തം ആയിരുന്നു അത്.ഒന്നാലോചിച്ചു നോക്കുക..റാമിയും നമ്മളും ഇവിടെ അനുഭവിച്ച്‌ തീര്‍ക്കുന്നത് നോവിന്റെ പ്രവാസം ആണ്.എന്നാല്‍ നമുക്ക് തിരിച്ചു നാട്ടില്‍ ചെല്ലുമ്പോള്‍ സമാധാന പൂര്‍ണ്ണമായി ജീവിക്കാന്‍ സുന്ദരമായ ഒരു നാടുണ്ട്.കുടുംബം ഉണ്ട്..നല്ല ചുറ്റുപാടുകള്‍ ഉണ്ട്...എന്നാല്‍ അവനെ പോലുള്ളവര്‍ക്കോ....?
റാമിയുടെ പ്രത്യാശകള്‍ പൂവണിയട്ടെ...,
സിറിയയില്‍ സമാധാനം തിരിച്ച് വരട്ടെ..,
അവനു അവന്റെ കുടുംബത്തോടൊപ്പം ചേരാന്‍ കഴിയട്ടെ.........ആമീന്‍.


Related Posts Plugin for WordPress, Blogger...