Saturday, August 25, 2012

ഓണം:നഷ്ട സ്വപ്നങ്ങളുടെ തിരുശേഷിപ്പ്.

ഗ്രിഹാതുരത്വത്തിന്റെ തിരു മുറ്റത്ത്, നഷ്ട സ്വപ്നങ്ങളുടെ തിരുശേഷിപ്പുമായി, നന്മയുടെ പൂകാലവുമായി   ഒരു ഓണം കൂടി കടന്നു വന്നിരിക്കുന്നു.ലോകത്തിന്റെ ഏതു കോണിലുള്ള മലയാളിക്കും,ഓണം ഒഴിച്ചു കൂടാനാവാത്ത  ഒരു ആഘോഷമാകുമ്പോള്‍, പ്രവാസത്തിന്റെ ഈ ഏകാന്തതയിലും,മനസ്സില്‍ ഓണവും, ഓണക്കാലവും, നാടും,വീടും, പൂകാലവും, ഗ്രിഹാതുരത്വവും, എല്ലാം   ഒരുമിച്ചു ചേരുന്നു.


.ഓര്‍മ്മകളിലെ ഓണക്കാലത്തിന് വല്ലാത്തൊരു ഗ്രിഹാതുരത്വത്തിന്റെ ഫീലിംഗ് ഉണ്ട്.
പണ്ട് കാലത്ത് ഓണം കൊയ്ത്തുല്സവം ആയിരുന്നുവല്ലോ..ചിങ്ങ മാസത്തില്‍ പാടശേഖരങ്ങള്‍ പൊന്നിന്‍ വര്‍ണങ്ങളുടെ ആവരണം അണിയുന്നതോടെ  പൂര്‍വികരുടെ മനസ്സിലെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളക്കുന്നു.ചിങ്ങത്തിലെ കൊയ്ത്തുകാലം കഴിയുന്നതോടെ പഞ്ഞ കര്‍ക്കിടകത്തിന് അറുതി വരുമല്ലോ എന്ന പ്രതീക്ഷ അവരില്‍ സന്തോഷത്തിന്റെ പുതു വസന്തം തീര്‍ത്തിരുന്നു.പക്ഷെ കാലത്തിന്റെ പരിവര്‍ത്തനം നമ്മുടെ ആഘോഷങ്ങളില്‍ പോലും,വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു.നിറഞ്ഞു നിന്നിരുന്ന പാടങ്ങളും,കൊയ്ത്തുകാലവും,പുള്ളുവന്‍ പാട്ടുകളും,എല്ലാം ഇന്ന് നമുക്ക് ഓര്‍മ്മ മാത്രമായിരിക്കുന്നു.പാട ങ്ങള്‍ മണ്ണിട്ട്‌ നികത്തി കൊണ്ഗ്രീട്ടു കൊട്ടാരങ്ങള്‍ പണിതു തുടങ്ങിയതോടെ ഇന്ന് നമുക്ക് കൊയ്ത്തും,മെതിയും,എല്ലാം വേണ്ടാതായി.അതോടെ ഒരു കൊയ്ത്തുത്സവം എന്നതില്‍ നിന്നും ഇന്ന് ഓണം ഒരു ഓഫര്‍-ഉത്സവം ആയി മാറിയിരിക്കുന്നു.

ഓണം എന്നല്ല,നമ്മള്‍ മലയാളികളുടെ ഏത്  ആഘോഷങ്ങളും ഇന്ന് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഓണത്തിനും,പെരുന്നാളിനും,എല്ലാം ഉള്ള സര്‍വ്വ വിഭവങ്ങളും,ഇന്ന് നമുക്ക് തമിഴ് നാട്ടില്‍ നിന്നും,കര്‍ണാടകയില്‍ നിന്നും,ആന്ധ്രയില്‍  നിന്നുമൊക്കെ എത്തണം. അതില്‍ പൂകളമിടാനുള്ള പൂവ് തൊട്ടു സദ്യ വിളമ്പാനുള്ള ഇലകള്‍ക്ക്  വരെ നാം അവരെ കാത്തു നില്‍ക്കണം.വല്ലാത്തൊരു ഗതി കേടു തന്നെ അല്ലെ..നമ്മുടേത്‌. ഉപഭോഗ സംസ്കാരത്തിന്റെ നല്ല വാക്താക്കള്‍ ആയി നാം കാലത്തിനൊപ്പം സന്ജരിക്കുമ്പോള്‍ നമുക്ക് കൈ മോശം വരുന്നത് നമ്മുടെ സംസ്കാരം തന്നെയാണെന്നത് ഓര്‍ക്കാന്‍ പോലും ഇന്ന് നമുക്ക് സമയമില്ലാതായിരിക്കുന്നു.

വിസ്മ്രിതിയുടെ പഴമകളില്‍ മുഴുകി ജീവിക്കുന്നത് കൊണ്ടാകാം കാലാവസ്ഥ പോലും,ഇന്ന് നമ്മോടു കരുണ കാണിക്കാത്തത്.തുള്ളി തോരാതെ മഴ പെയ്തിരുന്ന മിഥുനം-കര്‍ക്കിടക മാസങ്ങള്‍ ഇന്ന് മലയാളിക്ക് ഓര്‍മ്മ മാത്രം ആയി തീരുന്നിരിക്കുന്നു.ഓണ കാലത്ത് തൊടിയില്‍ നിന്നും പറിച്ചെടുക്കുന്ന തുമ്പയും,തെച്ചിയും,കൊണ്ട് മുറ്റത്തോരുക്കിയ പൂക്കളും,പുത്തരി ചോറിന്റെ മനം കുളിര്‍പ്പിക്കുന്ന ഗന്ധവും,എല്ലാം നമുക്ക് നഷ്ടപെടുമ്പോള്‍,പൂക്കളിടാന്‍ യഥാര്‍ത്ഥ പൂക്കള്‍ക്ക് പകരം,കൃത്രിമ പൂക്കളും,ഓണ സദ്യ ഉണ്ണാന്‍ പ്ലാസ്റിക് വാഴയിലകളും,വിപണികളില്‍ നമുക്ക് സുലപം.യാന്ദ്രികമായ ജീവിതത്തിന്റെ കൃത്രിമ തിരക്ക് മൂലം,ഇന്ന് നമുക്ക്  സദ്യ പോലും,സ്വന്തം വീടുകളില്‍ ഉണ്ടാക്കാന്‍ സമയമില്ലതായിരിക്കുന്നു.
ഓണകാലത്തെ കൂടിച്ചേരലുകളും,മുറ്റത്തെ മാവിന്‍ ചുവട്ടില്‍ ഊഞ്ഞാല്‍ ആടുന്ന കുട്ടികളുടെ ആരവവും,ഉമ്മറ മുറ്റത്ത് പൂക്കളമോരുക്കുന്നവരുടെ സന്തോഷതിളക്കവും,എല്ലാം നമ്മുടെ പുതു തലമുറയ്ക്ക് കേട്ട് കഥകള്‍ മാത്രമായി ചുരുങ്ങുന്നു.അതെ എല്ലാ അര്‍ത്ഥത്തിലും ഓണം ഇന്ന് നമുക്ക് ഒരു നഷ്ട പ്രതാപ കാലത്തിന്റെ ഓര്‍മ്മ പെടുത്തല്‍ മാത്രമായി തീരുന്നു.
പ്രത്യാശിക്കാം നമുക്ക്,നന്മ്മയും,സ്നേഹവും,ഒരുമയും,പഴമയും,എല്ലാം ഒത്തു ചേര്‍ന്ന ആ പഴയ ഓണകാലം തിരിച്ചെത്തുമെന്ന്...

ഏവര്‍ക്കും,ഐശ്വര്യത്തിന്റെയും,നന്മയുടെയും,ഓണാശംസകള്‍....

Saturday, August 11, 2012

"പൂര്‍ണ്ണം- ആവട്ടെ നമ്മുടെ സ്വാതന്ത്ര്യം...."


ഓര്‍മ്മകളിലേക്ക് വീണ്ടും ഒരു സ്വാതന്ത്ര്യ  ദിനം കൂടി കടന്നു വരുന്നു.പ്രവാസത്തിന്റെ ഈ..പാരതന്ത്ര്യത്തില്‍ നിന്ന് ജന്മ-നാടിന്റെ സ്വാതന്ത്ര ദിന ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സ് വല്ലാതെ തുടി കൊട്ടുന്നു.ലോകത്തിനു മുന്‍പില്‍ ഒരു ഇന്ത്യക്കാരന്‍ ആണ് എന്ന് വിളിച്ചു പറയുന്നതിന്റെ മഹത്വം മനസ്സിലാവുക, നമ്മുടെ രാജ്യത്തിന്‌ പുറത്തു ജീവിക്കുമ്പോഴാണ്.1947  അഗസ്റ്റു-15-നു ഇന്ത്യ രാജ്യം സ്വതന്ത്രമാവുമ്പോള്‍ നമ്മുടെ പൂര്‍വികരായ രാഷ്ട്ര ശില്പികള്‍ക്ക് കുറെ സ്വപ്നങ്ങളും ഉണ്ടായിരുന്നുവല്ലോ.. സ്വാതന്ത്രത്തിന്റെ നീണ്ട ആറ് ദശകങ്ങളുടെ പ്രയാണത്തില്‍ ആ സ്വപ്‌നങ്ങള്‍ പലതും പൂവണിഞ്ഞു.ചിലത് പൊലിഞ്ഞു പോവുകയും ചെയ്തു.സമത്വ-സുന്ദരമായ,ജനായത്ത-മതേതര-ഇന്ത്യ എന്നാ വലിയ സങ്കല്പത്തില്‍ നിന്ന് തുടങ്ങിയ യാത്രയില്‍ കുറെ അത്ഭുതങ്ങള്‍ ലോകത്തിനു മുന്‍പില്‍ നാം കാഴ്ച വെച്ചു.സാംസ്കാരിക വൈജാത്യങ്ങളും,മത-വൈവിധ്യങ്ങളും,നമ്മുടെ രാഷ്ട്രത്തെ ദുര്‍ബല പെടുത്തുകയല്ല,മറിച്ച്‌ വര്‍ണാഭം  ആക്കി തീര്‍ക്കുകയാണ് എന്നഅനുഭവ സാക്ഷ്യം നമുക്ക് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കി.പക്ഷെ അപ്പോഴും, ഇടയ്ക്കിടെ ഉണ്ടായ ചില അപഥ സന്ജാരങ്ങളും,വ്യതിചലനങ്ങളും,നമ്മുടെ രാഷ്ട്ര ഗോത്രത്തെ രോഗാതുരമാക്കി തീര്‍ത്തു.എന്നിട്ടും,സ്വപ്നങ്ങള്‍ക്ക് ചിറകു വിടര്‍ത്തി പറക്കാന്‍ പുതിയ ചക്രവാളങ്ങള്‍ തീര്‍ത്ത്‌  നാം  മുന്നേറി കൊണ്ടേയിരിക്കുന്നു.

സ്വാതന്ത്രത്തിന്റെ സംവത്സരങ്ങള്‍ കഴിഞ്ഞുള്ള യാത്രയിലും,നമ്മുടെ മുന്നേറ്റം പൂര്ന്നമായിട്ടില്ല.ഏതെല്ലാം ആദര്‍ശങ്ങള്‍ ഉയര്‍ത്തി പിടിച്ചാണോ നാം സ്വതന്ത്രരായതു അതൊക്കെ പലപ്പോഴും നമുക്ക് കൈമോശം വന്നതിനെ കുറിച്ചു ചിന്തിക്കാന്‍ പലപ്പോഴും നമ്മുടെ ഭരണ വര്‍ഗ്ഗത്തിന് കഴിയാതെ പോകുന്നു.ഒരേ ഒരു ഇന്ത്യ-ഒരൊറ്റ ജനത' എന്നാ ഗാന്ധിയന്‍ തത്വം നാം പാതി വഴിയില്‍ ഉപേക്ഷിച്ചു.പാര്‍ലിമെന്ടു മന്ദിരത്തില്‍ രാഷ്ട്ര പിതാവിന്റെ ചിത്രത്തിനൊപ്പം വി.ഡി.സവര്‍ക്കറുടെ ചിത്രവും അനാചാദനം ചെയ്യാപ്പെട്ടതോടെ തകര്‍ന്നു വീണ ഇന്ത്യയുടെ ആത്മാവിനെ കുറിച്ച് അധികം ആരും വിലപിച്ചു കണ്ടില്ല.ഉയച്ചയുടെ ഗ്രാഫിനോപ്പം നമ്മുടെ ദാരിദ്രത്തിന്റെ ഗ്രാഫും മുകളിലെക്കുയരുന്നതിനെ കുറിച്ച് നമള്‍ ബോധപൂര്‍വ്വം  അന്ജത നടിക്കുന്നു.സമ്പന്നര്‍ കൂടുതല്‍ സംബന്നരാവുമ്പോള്‍ ഒരു വിഭാഗം കൂടുതല്‍ ദരിദ്രര്‍ ആവുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ നമുക്ക് സമയമില്ല.വര്‍ത്തമാന കാല ഇന്ത്യയുടെ ആകുലതകള്‍ ഇങ്ങിനെ നീണ്ടു പോകുന്നു.വര്‍ത്തമാന കാലത്ത് ഉടലെടുത്ത പല പ്രതിസന്ധികളും,പഴമയില്‍ നിന്ന് നാം വ്യതിച്ചലിച്ചപ്പോഴുണ്ടായ വീഴ്ചകള്‍ ആണെന്ന് തിരിച്ചറിയുമ്പോള്‍ എന്ത് കൊണ്ടോ പഴയ കാലത്ത് ജീവിക്കാനാവാത്തതിന്റെ നഷ്ട ബോധം മനസ്സിനെ അവമധിക്കാറുണ്ട്.

പക്ഷേന്കിലും ലോകത്തെ ഏറ്റവും വലിയ ജനാതിപത്ത്യ രാജ്യമായി ഇന്ത്യ ലോകത്തിനു മുന്‍പില്‍ ഉയര്‍ന്നു നില്കുന്നു എന്നതില്‍ നമുക്ക് അഭിമാനിക്കാം. സാമ്പത്തിക,ശാസ്ത്ര,സാംസ്കാരിക രംഗങ്ങളിലെ കുതിപ്പുകള്‍ക്കിടയിലും പട്ടിണി മരണത്തിലും,ദാരിദ്ര്യത്തിലും,ഇന്ത്യ മുന്നിലാണ് എന്നത് നമ്മെയും,നമ്മുടെ ഭരണകൂടത്തെയും,ഒരു പോലെ ചിന്തിപ്പിക്കെണ്ടതുണ്ട്.അഴിമതി രാഹിത്യവും, അധാര്‍മ്മിക മുക്തവുമായ നമ്മുടെ രാജ്യം യാദാര്‍ത്ഥ്യം ആവുമ്പോഴേ നമ്മുടെ രാഷ്ട്ര ശില്പികളോട് നീതി പുലര്‍ത്താന്‍ നമുക്ക് കഴിയൂ. വര്‍ത്തമാന കാലത്തിന്റെ എല്ലാ സൂചികകളും നമ്മോടു വിളിച്ചു പറയുന്നത് വരും നൂറ്റാണ്ടുകള്‍ ഇന്ത്യയുടെതാണ് എന്നാണു.അത് യാദാര്‍ത്ഥ്യം ആവണമെങ്കില്‍ ആദ്യം എല്ലാ ഇന്ത്യകാര്‍ക്കും,ഭക്ഷണവും,പാര്‍പ്പിടവും,പ്രദാനം ചെയ്യാന്‍ നമുക്ക് കഴിയണം.ചരിത്രാതീത കാലം തൊട്ടു എല്ലാ നന്മകളെയും,ആശ്ലേഷിച്ച പാരമ്പര്യം ഉള്ള നമുക്ക് നമ്മുടെ അഖണ്ടതക്ക് മങ്ങലെല്‍പ്പിക്കുന്ന എതൊന്നിനെയും എതിര്‍ത്തു തോല്പിക്കാനാവണം.അത് തീവ്ര-വാദം ആണ് എങ്കിലും,വര്‍ഗ്ഗീയത ആണെങ്കിലും.നല്ലൊരു ഇന്ത്യക്ക് വേണ്ടിയുള്ള ആഗ്രഹം തുടങ്ങേണ്ടത് നമ്മുടെയൊക്കെ മനസ്സുകളില്‍ നിന്ന് തന്നെയാവണം.ദേശ-ബോധവും,ഒത്തൊരുമയും വിടരുന്ന പുലരികളില്‍ ഭരണ കര്‍ത്താക്കള്‍ സ്വന്തം അധികാര സാമ്രാജ്യം  പണിയുന്നതിനു പകരം ജനങ്ങള്‍ക്കും,രാഷ്ട്രത്തിനും വേണ്ടി ജീവിക്കുംപോഴേ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം പൂര്‍ണമാവൂ....

ഏവര്‍ക്കും നന്മ നിറഞ്ഞ    "സ്വാതന്ത്ര്യ - ദിനാശംസകള്‍..".
ഭാരത്‌  മാതാ കീ..ജയ്‌ ".
.




Related Posts Plugin for WordPress, Blogger...